ശ്രേണീകൃത അസമത്വവും മനുഷ്യാവകാശവും - Sunny M Kapicadu
HTML-код
- Опубликовано: 30 сен 2024
- മനുഷ്യത്വവിരുദ്ധമായ ബോധ്യങ്ങളുടെ വേരുകൾ കിടക്കുന്നത് ജാതിവ്യവസ്ഥയിലാണെന്ന് ദലിത് ചിന്തകൻ സണ്ണി.എം. കപിക്കാട് പറഞ്ഞു. ‘ശ്രേണീകൃത അസമത്വവും മനുഷ്യാവകാശവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ മേലുള്ള മനുഷ്യാവകാശ ലംഘനമൊന്നും നമ്മെ വേദനിപ്പിക്കുന്നില്ല. 1925ൽ പ്രവർത്തനം തുടങ്ങിയ ആർ.എസ്.എസ് , ഹിന്ദുരാഷ്ട്ര രൂപീകരണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ ഏറെദൂരം മുന്നോട്ടുപോയപ്പോൾ നമ്മൾ എന്താണ് ചെയ്തത്?. എത്തരത്തിലുള്ള സമൂഹമാണ് പകരം സൃഷ്ടിക്കേണ്ടത് എന്നത് ആരും ഗൗരവമായി എടുത്തില്ല. കേവലം പ്രതിഷേധപ്രകടനങ്ങളിൽ സായൂജ്യമടയുകയായിരുന്നു നമ്മളെന്ന് അദ്ദേഹം പറഞ്ഞു.
Snny കാര്യങ്ങളെ വ്യക്തമായി അടുത്ത് നിന്നു അപഗ്രഥിക്കുന്നു. ഇളയിടം ഉത്തരങ്ങൾ ഗോവരവേദശസ്ത്രപുരാണങ്ങളിൽ തിരയുന്നു..
great thought and deep observation
സർ താങ്കളോട് കുറച്ചു കാലമായി ഉന്നയിക്കണമെന്നു വിചാരിച്ച ചോദ്യമാണ് താങ്കളിന്നീ ഓർമ്മപ്പെടുത്തലുകളിലൂടെ പൂർത്തീകരിച്ചത്. പൊതു മാധ്യമങ്ങളിലൊന്നും താങ്കളുടെ പറച്ചിലുകൾക്ക് പൊതുവെ സ്വീകാര്യത ഇല്ല എന്നത് താങ്കൾക്ക് തന്നെ ബോധ്യമുള്ളതാണ് സോഷ്യൽ മീഡിയ വഴിയാണ് കുറച്ചെങ്കിലും ജന ശ്രദ്ധ നേടുന്നത് അതിന്റെ നിലയും പരിമിതമാണെന്നത് താങ്കൾക്കറിവുള്ളതാണ് പറഞ്ഞു വന്നത് താങ്കളുൾപ്പെടെയുള്ള നിരവധി പേർ കാലങ്ങളായി നടത്തി വരുന്ന ഈ ബോധവത്കരണ പ്രവർത്തനങ്ങൾ കൊണ്ട് ദളിത് ആദിവാസികൾക്കിടയിൽ പോലും വ്യാപകമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നത് ഇന്നും വസ്തുതയാണ് കാരണം വ്യവസ്ഥ മാറേണ്ടതിന്റെ എറ്റവും അത്യാവശ്യകത അടിസ്ഥാന വർഗ്ഗത്തിനാണെന്നിരിക്കെ അവർക്കിടയിൽ പോലും ചെറിയൊരു ന്യൂനപക്ഷത്തിനാണ് ഇതിനെക്കുറിച്ച് ധാരണയുള്ളത്. പറയാനുദ്ദേശിച്ചത് ശ്രേണീകൃതമായ അസമത്വം ദളിതർക്കിടയിൽത്തന്നെ വിവിധ ജാതികൾ തമ്മിലും ആദിവാസികൾക്കിടയിലും ഈയവസ്ഥ തന്നെ അതു പോലെ ദളിതരും ആദിവാസികളും പരസ്പരവും ഇത് നിലനില്‌ക്കെ ഇതര വിഭാഗക്കാരുടെ മനോനിലയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് കടലിൽ കായം കലക്കുന്നതിനു തുല്യമാണെന്ന് താങ്കൾക്കുമറിയുമല്ലോ. അധികാരമാണ് ഒരാൾക്ക് മറ്റൊരാളുടെ മേൽ അധീശത്വമുറപ്പിക്കാൻ പ്രേരകമാകുന്നത് അതുകൊണ്ട് ആ അധികാരം നേടുന്നതു വഴിമാത്രമേ അതിനെ ചെറുക്കാനും സാധിക്കൂ ഇത് അംബേദ്കറുടെ പ്രസിദ്ധമായ ഉത്ബോധനമാണ് പറഞ്ഞു വന്നത് ശക്തിയുള്ളടത്തു മാത്രമേ അധികാരം കരഗതമാകൂ അതായത് സംഘടിച്ചാൽ മാത്രമേ ശക്തരാകാൻ കഴിയൂ. ഇന്ത്യയിലെ മുപ്പത് ശതമാനത്തിലധികം വരുന്ന ദളിതരും ആദിവാസികളും അംബേദ്കർ ഭരണഘടന പ്രകാരം വിഭാവനം ചെയ്ത പൗരൻമാർ എന്നാകുന്നുവോ അന്ന് മറ്റുള്ള വിഭാഗക്കാർക്കും ഇന്ത്യൻ പൗരനാകാനുള്ള ചരിത്രപരമായ സ്വാഭാവിക സമ്മർദം നേരിടേണ്ടി വരും എന്നത് പ്രായോഗിക വസ്തുതയായിത്തീരും.
കപ്പിക്കാട് ജീവിത അനുഭവത്തിൽ നിന്നു കൊണ്ട് സംസാരിക്കുന്നു ! ചിലർText കളെ മാത്രം ആശ്രയിക്കുന്നു!അതു കൊണ്ടു തന്നെ അവർ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലത്തു നിലകൊള്ളുന്നു!
എന്താണ് മനുഷ്യാവകാശം എന്ന കാര്യം പുനർവിചിന്തനം നടത്തേണ്ട തുണ്ട്. എന്തു കൊണ്ടാണ് മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾക്രിമിനലുകളായി മാറുന്നത് എന്നു ചിന്തിക്കേണ്ടതുണ്ട്. സണ്ണി കപിക്കാട് എന്തുകൊണ്ടാണ് പുരുഷ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നത് എന്നു ചിന്തിക്കേണ്ടതുണ്ട്.ഒരു വീടിനുള്ളിൽ നടക്കുന്ന സദാചാര വിരുദ്ധ പ്രവർത്തികളിൽ സമൂഹത്തിന് എത്രമാത്രം ഇടപെടാൻ കഴിയും എന്നു ചിന്തിക്കേണ്ടതുണ്ട്. ലഹരിയും ക്രിമിനൽ മനോഭാവവും ഒത്തുചേർന്നവരെ മനുഷ്യന്റെ അവകാശങ്ങൾ നൽകി സംരക്ഷികേണ്ടതുണ്ടൊ എന്നു ചിന്തിക്കേണ്ടതുണ്ട്. ലൈംഗികത മനുഷ്യന്റെ ബയോ ള ജിക്കൽ നീഡ് ആണെന്ന് അംഗികരിക്കേണ്ടതുണ്ട്. അതിനു പിറകെ ലൈംഗിക വിശപ്പുമായി നടക്കുന്ന ഒരു സമൂഹത്തിന്റെ പ്രസ്നമെന്തെന്ന് അപഗ്രഥിക്കേണ്ടതുണ്ട്.പ്രസ്നങ്ങളെല്ലാം സർക്കാർ സംവിധ നാ ങ്ങളാന്നൊ പരിഹരിക്കേണ്ടത് നിലവിൽ ജീർണിച്ച് അവസാനത്തോടടുത്ത ആ സംവിധാ ങ്ങളെ എപ്രകാരം അതിനു പ്രാപ്തരാക്കാം എന്നു ചിന്തിക്കേണ്ടതുണ്ട്. ജുഡീഷ്യറിയെ അമിതമായി വിശ്വസിക്കയും ആശ്രയിക്കയും ചെയ്യുന്നത് എങ്ങനെ പരിമിതപ്പെടുത്താമെന്നു ചിന്തിക്കേണ്ടതുണ്ട്.... ചുരുക്കത്തിൽ പൂജ്യത്തിൽ നിന്നും തുടങ്ങേണ്ടതുണ്ട് എന്നു തോന്നുന്നു മിസ്റ്റർ സണ്ണി?
കേവല പ്രതിഷേധത്തിനും വിലാപത്തിനും പകരം കൃത്യമായ വിശകലനങ്ങളും ക്രിയാത്മകമായ ഇടപെടലുകളാണ് വേണ്ടത്...
Support You...
രജനീകാന്തിന്റെ കഴിഞ്ഞ വർഷമിറങ്ങിയ കാല എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടത് യഥാർത്ഥത്തിൽ അടിസ്ഥാന വർഗ്ഗത്തിന്റെ പരാജയവും അധീശത്വ ശക്തികളുടെ വിജയവുമായിട്ടാണ് ഞാൻ കാണുന്നത് കാരണം അടിത്തട്ടിന്റെ വർത്തമാന അവസ്ഥ വ്യക്തമായി അവതരിപ്പിച്ച ആ ചിത്രം സനാതന സംസ്കാരത്തിന്റെ സത്തയായ ധർമ്മാധർമ്മത്തെ വെളുപ്പായും കറുപ്പായും പ്രതീക വത്കരിച്ചു കൊണ്ടാണ് കഥ പറയുന്നത്. പക്ഷേ ഒരു വ്യത്യാസമുള്ളത് വർണ്ണാശ്രമധർമ്മ പ്രകാരം സ്വാഭാവികമായും വെള്ളയാണ് ധർമ്മത്തിന്റെ പ്രതീകമെങ്കിൽ ആധുനിക നീതി ബോധമനുസരിച്ച് ധർമ്മത്തിന് വർണ്ണാശ്രമ കാലഘട്ടത്തെ അർത്ഥമല്ലെന്ന ബോധ്യം ഏവർക്കുമുള്ളതാണ് അതനുസരിച്ച് വെള്ളയുടെ സ്ഥാനാവരോഹണവും കറുപ്പിന്റെ സ്ഥാനാരോഹണവും യഥാക്രമം ധർമ്മത്തിന്റേയും അധർമ്മത്തിന്റേയും ഭാഗത്ത് ചരിത്രപരമായി പൊളിച്ചെഴുതുന്ന രാഷ്ട്രീയമാണ് ഈ ചിത്രം മുന്നോട്ട് വച്ചത് പക്ഷേ നിർഭാഗ്യവശാൽ അടിത്തട്ടിന്റെ മോചനത്തിനുള്ള രാഷ്ട്രീയം മുന്നോട്ട് വച്ച ആ ചിത്രം അടിസ്ഥാന വർഗ്ഗത്തിന് ശരിയായ ബോധമുണ്ടായിരുന്നെങ്കിൽ പരാജയപ്പെടില്ലായിരുന്നു. പറയാൻ കാരണം അതിന്ത്യയുടെ സിനിമ ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നായതു കൊണ്ടാണ്.
Asuran
100%truth
Super
കേരളത്തിലെ ഉയർന്നജാതികൾ, എസ് സി, എസ് റ്റി, ഊരാളിമൂപ്പൻ തുടങ്ങിയ വിഭാഗങ്ങളും, താഴ്ന്ന ജാതിക്കാർ, ബ്രാഹ്മണൻ, നമ്പൂരിച്ചൻ, നായർ, തുടങ്ങിയ വിഭാഗങ്ങൾ ആണ്.
വിഡ്ഢിത്തം
നല്ല ക്ലാസ് പ്രസംഗം.
അടിപൊളി
Laal salaam
👍👍👍👍
Super sar
Sir