13 ശാക്തേയ കാവുകൾ | ഭാരതീയ ധർമ്മ പ്രചാരസഭ
HTML-код
- Опубликовано: 10 фев 2025
- 13 ശാക്തേയ കാവുകൾ | ഭാരതീയ ധർമ്മ പ്രചാരസഭ
മനുഷ്യകുലത്തിന്റെ ചരിത്രം എത്തിനില്ക്കുന്ന
ശിലായുഗത്തോളം പഴക്കമുണ്ട് നമ്മുടെ അമ്മദൈവാരാധനയ്ക്ക്. ക്രിയാപരമായ ഒരു ആവിഷ്കാരം ഉണ്ടായിരുന്ന ഇടങ്ങളിലെല്ലാം അതിശക്തമായിത്തന്നെ ഇവ നിലനില്ക്കുന്നുമുണ്ട് എന്നത് അതിശയകരമാണ്. തത്ത്വചിന്തയുടെ താഴ്വരകളിലൂടെ മാത്രം ഒഴുകിയ സംസ്കാരങ്ങൾ കാലാന്തരത്തിൽ ഗതിയറ്റുപോയതായി ചരിത്രം സാക്ഷ്യപ്പെടുത്തുമ്പോൾ, സിദ്ധാന്തങ്ങളെ അനുഷ്ഠാനങ്ങളിൽ കോർത്തിണക്കിക്കൊണ്ട് ദീർഘദർശികളായ പൂർവികർ നമ്മുടെ സംസ്കാരത്തിന്റെ സനാതനത്വത്തെ സംരക്ഷിച്ചു. കേരളത്തിൽ കാണുന്ന നിരവധി പുരാതനക്ഷേത്രങ്ങളും അവയിലെ ആരാധനാപദ്ധതികളും ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ട സിദ്ധാന്തങ്ങളുടെ ക്രിയാപരമായ ആവിഷ്കാരത്തിനുള്ള വേദികളാണ്. ഉത്കൃഷ്ടമായൊരു സിദ്ധാന്തത്തെ അനശ്വരമാക്കി നിലനിർത്തുന്നതിനായി പൂർവികർ കണ്ടെത്തിയ ഉപാധികളാണ് ഇവ.
ശക്ത്യാരാധനയുടെ ഈറ്റില്ലമായിരുന്നു കേരളം എന്ന് ഇവിടുത്തെ ഭഗവതിക്കാവുകൾ നമ്മോടു പറയുന്നുണ്ട്. കേരളത്തിലെ തന്ത്രപാരമ്പര്യത്തിന്റെ പ്രകാശസ്തംഭങ്ങളാണ് ഇവിടെ നിലനില്ക്കുന്ന പതിമൂന്നു ശാക്തേയ കാവുകൾ. എന്തുകൊണ്ട് ഈ പതിമൂന്നു കാവുകളെ ഒരു ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നു ചിന്തിച്ചാൽ പ്രഥമദൃഷ്ട്യാ അവയുടെ ദേവതാവിന്യാസം ആണ് അതിനു കാരണം എന്നു കാണാം. പ്രധാനമൂർത്തിയായി ദേവിയും, ഒപ്പം മറ്റൊരു ശ്രീകോവിലിൽ ശിവനും, ഗണപതിയും വീരഭദ്രനും മാതൃക്കളും അടങ്ങുന്ന മാതൃശാലയും ഈ പതിമൂന്നു കാവുകളുടെ പ്രത്യേകതയാണ്. വാമാചാരത്തിനോടു സാമ്യം അനുഭവപ്പെടും വിധം ബലിയും, മത്സ്യവും, മാംസവും, മദ്യവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള മകാരസാധന ഈ കാവുകളിൽ നിലനിന്നിരുന്നു, ഇപ്പോഴും ചില കാവുകളിൽ അതു തുടരുന്നുമുണ്ട്. ഇതിനൊക്കെയും അപ്പുറത്തു സൈദ്ധാന്തികമായ ഒരു ബന്ധം ഈ കാവുകൾ തമ്മിൽ ഉണ്ടോ എന്ന ചിന്ത അവിശ്വസനീയമായ ചില വസ്തുതകളിലേയ്ക്ക് നമ്മെ നയിക്കും.
തന്ത്രധാരയിലെ അത്യുത്കൃഷ്ടമായ കാശ്മീര ശൈവപദ്ധതിയുടെ നൂലിനാൽ ബന്ധിക്കപ്പെട്ടതാണ് കേരളത്തിലെ 13 ശാക്തേയക്കാവുകൾ. ഭാരതത്തിന്റെ വടക്കേ അതിരായ കാശ്മീരിൽ പൂർണ വളർച്ച പ്രാപിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്ത ശൈവപദ്ധതി അതിന്റെ പ്രയോഗത്തെ പ്രകടമാക്കുന്നതിനായി തെക്കേ അതിരിലെ കേരളദേശത്തെ തിരഞ്ഞെടുത്തു എന്നത് അദ്ഭുതാവഹമാണ്. കാശ്മീര ശൈവപരമ്പരയിലെ പരമാചാര്യനായ അഭിനവഗുപ്തപാദരുടെ ദേഹസ്ത ദേവതാചക്രസ്തോത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെയാണ് ഈ കാവുകളിലെ ദേവതാവിന്യാസം. ആശയഗാംഭീര്യത്താൽ വിദേശ സർവകലാശാലകളേയും പാശ്ചാത്യ പണ്ഡിതന്മാരേയും അമ്പരപ്പിച്ച കാശ്മീര ശൈവ പദ്ധതിയുടെ പ്രകടിതഭാവത്തെ അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ചവരാണു നമ്മൾ. എന്നാൽ ആ അഭിമാനബോധം നമ്മിലുണ്ടാകണമെങ്കിൽ അനുഷ്ഠാനത്തിന് ആധാരമായ അതിന്റെ തത്ത്വചിന്തയെ നാം പഠിക്കേണ്ടതുണ്ട്.
രാജാധികാരത്തിന്റെ ധാർഷ്ട്യത്തിനു നേരെ പടികൊട്ടിയടച്ച് മന്നനെ പുറത്തുനിർത്തിയ അതിപ്രതാപിയായ മന്നംപുറത്തീശ്വരി കുടികൊള്ളുന്ന നീലേശ്വരത്തെ മന്നംപുറത്തുകാവ്, തിരുവിറയൽകൊണ്ട കാളിയുടെ ഉന്മത്തഭാവത്തെ കുടുംബഭരദേവതയായിക്കണ്ട് കോലത്തിരി മന്നൻ ആരാധിച്ച മാടായിക്കാവ്, പരമവ്യോമത്തിലേയ്ക്ക് തിരുമുടിത്തലപ്പ് ഉയർത്തിക്കെട്ടി ദൈവക്കോലമുറഞ്ഞു പൊരുൾ ചൊല്ലുന്ന ചിറയ്ക്കൽ രാജവംശത്തിന്റെ കൈങ്കര്യം ഏറ്റുവാഴുന്ന കളരിവാതുക്കൽ, നിലാമുറ്റത്തു കാലസംകർഷിണി കങ്കാളരൂപമായ് കോലമിട്ടുറയുന്ന മാമാനത്തുകാവ്, ഉടവാൾത്തുമ്പിൽ ശ്രീപോർക്കലിയുടെ വീര്യമുപാസിച്ച കോട്ടയം രാജവംശം പാലിച്ചുപോന്ന പരാംബികയുടെ തിരുവഞ്ചേരിക്കാവ്, ചുരികത്തലപ്പും ഉറുമിത്തുമ്പും ഹ്രീംകാരമുതിർത്ത കടത്തനാടൻ രാജവംശത്തിന്റെ കളിയാംവള്ളിക്കാവ്, കൊല്ലത്തുനിന്നും വണികസംഘം നാന്ദകത്തിൽ ആവാഹിച്ചുകൊണ്ടുവന്നിരുത്തിയ പരാഭട്ടാരിക വാഴുന്ന പിഷാരിക്കാവ്, കുന്നലക്കോനാതിരിയുടെ കുലഭരദേവതയായി കാമദയായി ശ്രീ വസിക്കും തിരുവളയനാടുകാവ്, മാഘത്തിലെ മകം നാളിൽ മാമാങ്കവീരർ നിണംകൊണ്ടു നൈവേദ്യമർപ്പിച്ച അങ്ങാടിപ്പുറത്ത് ജ്ഞാനദയായി ശ്രീവാഴും തിരുമാന്ധാംകുന്നുകാവ്, കാവേരീസ്ഥാനത്തുനിന്നും ദേവീചൈതന്യം താമ്രശൂലത്തിൽ ആവാഹിച്ചു കുടിയിരുത്തിയ പള്ളിപ്പുറത്തെ കൊടിക്കുന്നത്തുകാവ്, മീനഭരണിയിൽ ചെമ്പട്ടും പള്ളിവാൾ ശീല്ക്കാരങ്ങളുംകൊണ്ടു മുഖരിതമാകുന്ന കുരുകുല്ലാംബയുടെ പ്രാസാദമായ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ്, സംഘ തമിഴ് പെരുമയുടെ പഴമ വിളിച്ചുചൊല്ലുന്ന ശ്രീവല്ലഭത്ത് സുന്ദരീ സുമുഖീ സമേതയായ് ശ്രീമഹാകാളി കുടികൊള്ളുന്ന മുത്തൂറ്റുകാവ്, ദിഗ്ഗജങ്ങളുടെ ചെഞ്ചോരക്കുഴമ്പു വീണു ചുവന്ന മാന്നാറിലെ പനയന്നാർകാവ്. കേരളത്തിന്റെ പുകഴ്പെറ്റ ശാക്തേയപ്പെരുമയുടെ നിത്യശ്രോതസ്സുകൾ എന്നതിലുപരി ഇവ ഭാരതത്തിന്റെ വടക്കും തെക്കും കൂട്ടിയിണക്കുന്ന ശക്തിതന്തുവാണ്. ആ പ്രാഭവമാണ് ഈ രാഷ്ട്രത്തിന്റെ പ്രഭാവവും പ്രതാപവും.
താരാ കുലത്തിന്റെ ഉയിർത്തെഴുനേൽപ്പ് 🔥
Superb... Informative 👍👍👏👏
Mind blowing Bgm😍
🙏🙏🙏അമ്മേ മഹാമായേ 🌹🌹🌹
Kodungallor Amma saranam
വളരെ നല്ല കാര്യം 🙏👌🤝 നന്ദി
❤
*_ഈശ്വരചൈതന്യംനിറഞ്ഞ ആഞ്ജനേയൻ_*
🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥🙏
ഹനുമാൻ സ്വാമിയെ ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീർത്തി , വാക്സാമർത്ഥ്യം , രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കും.
മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യർ , പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികൾ. വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനുംചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.
സർവ്വ കലാവല്ലഭനായിരുന്നിട്ടും ഗുരുവിൻറെ മുന്നിൽ വെറും ദാസ്യസ്വഭാവം. തൻറെ മുന്നിൽ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു.
‘ശരീരബോധത്തിൽ ഞാൻ അങ്ങയുടെ ദാസൻ. (ദൈവതം). ജീവബോധത്തിൽ ഞാൻ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തിൽ ഞാനും അങ്ങയും ഒന്ന് (അദ്വൈതം ) ഇത്ര മനോഹരമായി ദൈവത, വിശിഷ്ടാദൈ്വത, അദ്വൈതങ്ങളെ മറ്റാർക്ക് വ ർണ്ണിക്കാനാകും.
അമ്മാവനായ ജാംബവാൻ പ്രചോദനവും പ്രേരണയും നൽകിയപ്പോൾ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് ‘ദൃഷ്ടാ സീതാ (കണ്ടേൻ സീതയെ)’ എന്ന ആശയവിനിമയത്തിൻറെ അക്ഷരമാതൃക കാട്ടുകയും ചെയ്തു."
ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാൻ പച്ച മരുന്നിനായി പർവ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേൽ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാൽ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യൻറെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും.
മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തിൽ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.മറ്റെല്ലാം അതിനുമുന്നിൽ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികൾ കൈവരിച്ചേ നമുക്കൽപമെങ്കിലും മുന്നോട്ടുപോകാൻ പറ്റൂ. നാം പരിശുദ്ധരായാൽ, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവർ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാൽ അശുദ്ധശക്തികൾ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാൽ അശുദ്ധി നമ്മെ വിഴുങ്ങും.
എല്ലാ നന്മയും തിന്മയെക്കാൾ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.
അപ്പോഴേ തിന്മയുടെ ഈ ശക്തികൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകർക്കാൻ പറ്റൂ. നമ്മിലുള്ള ദൗർബല്യങ്ങളെ മാറ്റാൻ ദുർബലതയുടെ അണുപോലുമില്ലാത്ത ഹനുമാൻസ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിർഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങൾ നമ്മിലെത്താൻ ഹനുമദ് സ്മരണം സഹായിക്കും.
ഒരിക്കൽ വിവേകാനന്ദസ്വാമിജി പറഞ്ഞു: ‘ഹനുമാൻ സ്വാമിയെ നിങ്ങളുടെ ആദർശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിൻറെ മഹത്തായ മാതൃകയാണദ്ദേഹം.
⚜️🍁⚜️🍁⚜️🍁⚜️🍁🌺🍁🌺🍁⚜️🍁⚜️🍁⚜️🍁🌺⚜️
🌸☘️🔥🌸☘️🔥🌸☘️🔥🌸
Very well explained
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രനാരായണ 🙏
🔥🔥🔥
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍🙏
Panayannar kavila amma.. muthoot kali
💛💛💛💛💛💛💛💛
നമ്മുടെ കളരിവാതുക്കലമ്മ
Slow disply of names on thescrene could made us possible to note down.
*മഹാലക്ഷ്മി അഷ്ടകം*
( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
സ്തോത്രം
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
ഫലം
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ..
Chowa kshethrangal ethoke sir
Rurujith vidhanam ulla kshethram thirumandhamkunnu , kodugallur kurumba kavu, valiya panayanar kavu , muthoor kaavu ethaanu . Nigal parajathu rurujith vidhanam alla bro
പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി കാവ് , മണ്ണാർക്കാട് കോട്ടപ്പുറം തിരുവലയനാട് കാവ് , മണ്ണാർക്കാട് ആര്യംഭാവ് പിഷാരി കാവ് , മണ്ണാർക്കാട് പോർകൊരിക്കൾ ഭഗവതി കാവ്, പാലക്കാട് പല്ലശന കാവ് , പാലക്കാട് മാഗോട്ട് കാവ് , മണ്ണാർക്കാട് മംഗലാംകുന്ന് പരിയാനപറ്റ് കാവ് , മണ്ണാർക്കാട് pulaapatta കോട്ടയിൽ കാവ്, മണ്ണാർക്കാട് വലിയ നാലു ശേരി കാവ് , cherpulassry പുതനാലക്കൾ കാവ്, ചിറ്റൂർ കാവ്, പാലക്കാട് മന്നത് കാവ്, പഴയനൂർ കാവ് ചിറ്റൂർ പാലക്കാട്, പഴയനൂർ കാവ് എറണാകുളം, പാലക്കാട് മണ പുള്ളികാവ് , കടഭഴിപുരം വായില്ല്യാം കുന്ന് കാവ്, മംഗലാംകുന്ന് പൂ കൊട്ടെ കാവ്, ഒറ്റപ്പാലം ചിനകത്തൂർ കാവ്, ഒറ്റപ്പാലം മൊതളിയാർ കാവ്, കോങ്ങാട് മഞ്ജീരി കാവ്,കോങ്ങാട് thirumaandham ഭഗവതി കാവ്,
This is not the original list as described in the video.
ഇതൊന്നും രുരുചിത് വിധാനത്തിൽ ഉള്ള ക്ഷേത്രങ്ങളുടെ ലിസ്റ്റിൽ പെടില്ല ചേട്ടാ
ഇതിനെതിരെ consumer court il കേസ് കൊടുക്കണം
വളയനാട്
മുണ്ടയാം പറമ്പ്, ഇരിട്ടി.. കൂടി ഇതിൽ ഉൾപ്പെടില്ലേ?
ella..
ruruchit ano?
*_ക്ഷേത്രക്കുളങ്ങളും വിശ്വാസവും_*
ക്ഷേത്രകുളവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഉണ്ട്. ചില ക്ഷേത്രകുളങ്ങള്‍ക്ക് പ്രത്യേകം പേരും ഉണ്ട്.
ശബരിമലയിലെ ക്ഷേത്രകുളത്തിന് ഭസ്മക്കുളം എന്നാണ് പേരെങ്കിൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിന് പത്മതീർത്ഥം എന്നാണ് പേര്.
ചേർത്തല തിരുവിഴ മഹാദേവക്ഷേത്രത്തിന് മുന്നിലെ കുളത്തിന്റെ പേര് ‘‘തവള ചെല്ലാക്കുളം’’ എന്നാണ്. പണ്ട് വില്ല്വമംഗലം സ്വാമി ഇവിടെ ക്ഷേത്രദർശനത്തിനായി എത്തിയപ്പോൾ തവളകൾ കരയുന്ന ശബ്ദം അധികവും അസഹനീയവും ആയി തോന്നിയ സ്വാമികൾ ‘‘മിണ്ടരുത്’’ എന്ന് പറഞ്ഞുവത്രേ അതിന് ശേഷം തവളകൾ ഒന്നും ഇന്നുവരെ ഇവിടെ കരയാറില്ല.
എറണാകുളം പറവൂരിലുള്ള മൂകാംബികാ ദേവി ക്ഷേത്രം കുളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളവും അതിലെ മുതലയും പ്രസിദ്ധമാണല്ലോ ?
കോഴിക്കോട് തളിക്ഷേത്രത്തിലെ മുതലയുടെ കഥ പറയിപെറ്റ് പന്തിരുകുല കഥകൾ വായിച്ചിട്ടുള്ള ആർക്കാണ് അറിയാത്തത്. കഥ കഥയിത് നായരേ കാഞ്ഞരക്കാട്ട് അമ്പലത്തിൽ തേങ്ങ മൂത്ത് ഇളനീരായതെങ്ങനെ?’’ എന്ന ഒരു കടംകഥ കാഞ്ഞരക്കാട്ട് വൈദ്യനാഥ ക്ഷേത്രത്തിലെ കുളവുമായി ബന്ധപ്പെട്ടതാണ്
കണ്ണൂർ തലശ്ശേരിയിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നശിച്ചു പോയ കുളം ക്ഷേത്രം പുനർനിർമ്മിച്ചാൽ പഴയ പ്രതാപങ്ങൾ കുളത്തിൽ വെള്ളം നിറയുന്നത് പോലെ വന്നു ചേരും എന്ന് അഷ്ടമംഗല പ്രശ്നം വച്ച ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. അത് സത്യമായി തീർന്നു.
ഇന്ന് ധാരാളം ക്ഷേത്രക്കുളങ്ങൾ മൂടപ്പെട്ടു കിടക്കുകയാണ്. ഉളിയന്നൂർ പെരുന്തച്ചൻ നിർമിച്ച് പ്രസിദ്ധമായ കുളം ഓരോ കോണില്‍ നിന്ന് നോക്കിയാൽ ഓരോ ആകൃതി തോന്നിയിരുന്നത് ഇന്ന് അതിന് മുകളിലൂടെ റെയിൽവേ ലൈൻ പോവുകയാണ്. ചിലതൊക്കെ പുനർനിർമ്മിക്കാൻ ഇപ്പോൾ ശ്രമം ആരംഭിച്ചിട്ടുണ്ട് ചില ക്ഷേത്രങ്ങളിൽ.
ക്ഷേത്രങ്ങൾ ആചാരാനുഷ്ടാനത്തിന്റെ ഭാഗമാണ്. ക്ഷേത്ര ചൈതന്യം വർദ്ധിക്കാൻ അത് ഉപകാരപ്പെടുകയും ചെയ്യും. അത് ഒരു ജല സംഭരണി ആണ്, കേരളത്തില്‍ വർദ്ധിച്ചു വരുന്ന ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകാൻ ഇവയ്ക്കു സാധിക്കും.
ക്ഷേത്രക്കുളത്തിലെ മീൻ ആരും പിടിക്കാറില്ല. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രക്കുളത്തിൽ മീനൂട്ട് ഒരു വഴിപാടാണ്. പിറവത്തെ പുരുഷമംഗലം ക്ഷേത്രക്കുളം പുനർനിർമ്മിച്ചപ്പോൾ സ്വർണ്ണ നിറത്തിലുള്ള ആമ ജലത്തിൽ ഉയർന്നു വന്നത് ഭക്തജനങ്ങളെ ആകർഷിച്ചിരുന്നു...
മുത്തൂറ്റ് കാവ് അല്ല ഫൈനാൻസ് ആണ് .. മുത്തൂർ കാവ് ആണ് ശരി ..മുത്തൂർ ശ്രീഭദ്രകാളി
നമ്മുടെ കളരിവാതുക്കലമ്മ