കവിത രചന സുഗുണാ രാജൻ /ആലാപനം സജിത് പള്ളിപ്പുറം

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ആത്മാവിന്റെ തീർത്ഥയാത്ര
    മണികർണ്ണികാതീരം തേടിയെന്നാത്മാവ്
    ഒരു നാളിലൊരു തീർത്ഥയാത്ര പോയി.
    ഹിമശൃംഗസാനുവിൽ ശ്രീമഹാദേവന്റെ
    പുണ്യസ്ഥലി കണ്ടു തൊഴുതു നിന്നു !
    ആ വിശ്വഗുരുവിന്റെയാശ്രമ വാടിയിൽ
    അവധൂതനായി ഞാൻ തപമിരുന്നു.
    ഹിമബിന്ദു വീണു തുടിച്ചൊരെൻ മാനസം
    ഓംകാരധ്വനി കേട്ടുദിച്ചുണർന്നു !
    കാളീഘട്ടിന്റെ ദുർഘടവീഥിയും
    ദേവപ്രയാഗയാം പുണ്യഭൂവും
    കഠിനമാം യാത്രയിലാശ്വാസമായവൾ
    ശാന്തസ്വരൂപിണീയളകനന്ദ;
    വന്യഭാവത്തിൽ പതഞ്ഞൊഴുകീടുന്ന
    ഭാഗീരഥിയിൽ ലയിച്ചുചേർന്നു;
    സംഗമസ്ഥാനത്തിൻ പുണ്യംനുകർന്നു ഞാൻ
    രുദ്രപ്രയാഗിൽ നമസ്കരിച്ചു !
    ഹിമപാതമെത്തുന്നതിൻ മുമ്പ് ദർശനം
    തുംഗനാഥൻ തന്റെ തിരുനടയിൽ
    ദേവസ്ഥലിയുടെ ഉത്തുംഗശൃംഗത്തിൽ
    മേഘരൂപത്തിലായ് കൈലാസനാഥൻ !
    മാനുഷരെ പോലും ഹിമരൂപമാക്കുന്ന
    അതിശൈത്യമാർന്നൊരു ബദരിപീഠം
    സ്വർലോകമെ, ന്നൊരുവേള ശങ്കിച്ചു പോയി ഞാൻ
    മാർക്കാണ്ഡേയ മല തൻ പവിത്രത !
    ഈ വിശ്വദർശനം അതിമോഹനം
    പ്രകൃതി തൻ സൗന്ദര്യ ലഹരി വീര്യം.
    ഉയരുന്നു ഡമരുവിൻ താളമേളം
    കാണുന്നു താണ്ഡവലാസ്യഭംഗി !
    എൻ സിരാതന്തുവിൽ ആഴ്ന്നു തറച്ചൊരാ
    ജന്മപാപത്തിന്റെ കൂരമ്പുകൾ.
    ഗംഗോത്രിയെത്തഴുകിയൊഴുകുന്ന തെന്നലിൽ
    പുണ്യമാം പൂക്കളായ് സുകൃതമായ് മാറുന്നു !
    നാഡീജ്യോതിഷ ശാസ്ത്രസത്യം
    പോയജന്മത്തിൻ രഹസ്യപ്പൊരുൾ തേടി
    ബദരീനാഥന്റെ സവിധേയണഞ്ഞൊരു
    തൃണസമമാമൊരു ചെറുകീടമിന്നു ഞാൻ !
    കനൽകെടാചിത തന്റെ നോവിൻവിതുമ്പലും
    പാതി വേവിൻ രൂക്ഷനരമാംസഗന്ധവും
    ഗതി തേടിയലയുന്ന പുകവള്ളിച്ചുരുളുകൾ
    മണികർണ്ണികാതീരം ചൂഴ്ന്നിറങ്ങുന്നുവോ !
    കേശാദിപാദേ ചുടലഭസ്മം പൂശി
    തീക്ഷ്ണമിഴികളിൽ വേദാന്തപ്പൊരുളുമായ്
    ശാന്തസ്വരൂപകപാലധാരി, എങ്ങും
    ദിഗംബരയോഗിയഘോരികളും !
    കേദാർനാഥിലും തപ്തകുണ്ഠത്തിലും
    ആത്മശാന്തിക്കായലഞ്ഞീടവേ
    സാന്ധ്യതാരം പൂത്തിറങ്ങുന്ന പോലുള്ള
    ഗംഗാരതി കണ്ടു സായൂജ്യമായ് !
    സുഗുണാ രാജൻ പയ്യന്നൂർ

Комментарии • 2